Tuesday 14 December 2010

കൃഷ്ണപക്ഷത്തിലെ
കിളികളോരോന്നും
ചത്തുമലച്ചു ഒഴുകിനടന്ന
പുഴയാണിത് ...
പെട്ടെന്നൊരു ദിവസം
അപ്രത്യക്ഷയായ
മേരിക്കുട്ടി ഒഴുകി നടന്നതും ഈ പുഴയില്‍ ...
കാറ്റില്ലാത്തോരുച്ചക്ക്
കടലാസുകൊണ്ടൊരു
പായ്ക്കപ്പലില്‍ ഞാന്‍
യാത്രതിരിച്ചതും
ഇതേ പുഴയില്‍ തന്നെ...
നേരംപോക്കിന്റെ ഏറ്റവും അറ്റത്ത്
കൃഷ്ണേട്ടന്റെ സാഹസികതകള്‍
പൊങ്ങിക്കിടന്നതും ഈ പുഴയിലാണ് ...
കൊച്ചമ്മിണീടെ വെളുത്ത കാലുകള്‍
ഉമ്മവയ്ക്കാന്‍ ആര്‍ത്തിപൂണ്ട
വരാലുകള്‍ പുളഞ്ഞുമറിഞ്ഞതും
ഇതേ പുഴയിലാണ് ...
പക്ഷെ കൃഷ്ണപക്ഷകിളികളും മേരികുട്ടിയും
ഇന്നിപ്പോള്‍ മരിക്കാനിടം തേടി നടക്കുന്നു ...
കൃഷ്ണേട്ടന്റെ പൊങ്ങച്ചങ്ങളുടെ പുഴ നിശബ്ദമായി...
വരാലുകള്‍ ഭൂമി പിളര്‍ന്നു പോയോ എന്തോ ?...!!
ഞാന്‍ ...
എനിക്കെന്ത്‌ സംഭവിച്ചു ...!!...?? - രേഷ്മ തോട്ടുങ്കല്‍ ജാലകം

1 comment:

  1. കാഴ്ചക്കാരിയുടെ കാഴ്ചകള്‍ ഉഷാറാവുന്നുണ്ട്....

    ReplyDelete