Monday, 4 July 2016

മാനത്തു മഴയില്ല;
കനക്കുന്നുണ്ടൊരു മഴ മനസ്സിൽ
കരളുചോർന്നൊലിക്കുന്ന മഴയാരു നനയാൻ?
ഓർമ്മകൾ കത്തുന്ന വഴിയിൽ
വേവുന്ന പൂവിന്റെ നോവാരറിയാൻ?
നാണമായ്‌ പെയ്യാനൊരുങ്ങിയ മഴ,
ഏതോ വേനലിന്റെ ഭിത്തിയിൽ
തലതല്ലിയാർത്ത്‌
കനമുള്ള തുള്ളിയാവുന്നു....
ജാലകം

Thursday, 7 January 2016

ഞാനൊരു മരമായിരുന്നുവെങ്കിൽ
നിന്റെ ആഴങ്ങൾ തേടി
എന്റെ വേരുകൾ വരുമായിരുന്നു...
നിന്റെ ഇലകളിൽ ഞാൻ
ഹരിതമായ്‌ നിറഞ്ഞേനെ...
ഞാൻ ഒരു മരമായിരുന്നുവെങ്കിൽ
നിന്റെ വെനലിനെ എന്റെ ചില്ലകളേറ്റുവാങ്ങിയേനെ....
ഒടുവിൽ എന്റെ വേരുകളറുതിട്ട്‌
നിന്നിലേയ്ക്‌ ചാഞ്ഞു ഞാൻ
മരണപ്പെടുകയും ചെയ്യുമയിരുന്നു.....
ജാലകം

Saturday, 19 September 2015


വീട്ടിലെ കിച്ചണ്‍ 
ഓപ്പെൻ കിചെനാക്കുന്നതിന്റെ 
ചർച്ചയിൽ 
മിസ്സിസ് കെ നായർ (വിവ: കപട ആട്യത്വത്തിന്റെ ദുഷിച്ച 
ചീഞ്ഞ മുഖവുമായ് സവർണ്ണമായ് ചിരിക്കുന്ന സ്ത്രീ )
കിച്ചണ്‍ ഓപ്പെനയാൽ ഒക്കത്തി ല്ല 
എന്റെ മകനും മരുമകൾക്കുമിടയിൽ 
അടുക്കളച്ചുവരിന്റെ 
ഒരന്തരം എന്ത് തന്നെയായാലും വേണം 
അതില്ലാതെ പറ്റില്ല ..
തള്ളച്ചിമാരെല്ലാം  കൂട്ടകയ്യടി  ;
പെണ്‍കിടാങ്ങൾ കുറവായ ചർച്ചയിൽ 
ഓപ്പെൻ  കിച്ചണ്‍ തള്ളിപ്പോയ് 

ചർച്ച  വഴിതിരിഞ്ഞു 
അടുത്ത വീട്ടിലെ 
അഞ്ചു  വയസ്സുള്ള 'മേത്ത'ചെക്കൻ 
വീട്ടിലെ ഒന്നര വയസ്സുള്ള പെണ്‍കുട്ടിയുമായ് 
കളിക്കുന്നതായ് അടുത്ത ടോപിക് 
തള്ളച്ചിമാരെല്ലാം  ഒറ്റക്കുതിപ്പായിരുന്നു 
ഇന്നത്തെ കാലത്തേയ്ക് 
ഒരു മെട്രോ ട്രെയിനിൽ 
ചർച്ച  പുരോഗമിച്ചു ...
കാലം ചീത്തയാണ്‌ 
ചെക്കൻ  ചെലപ്പോ ഉദ്ധരിക്കപ്പെടും 
മോളെ ഉമ്മവയ്കാൻ  സമ്മതിക്കരുത് 
എന്തുതന്നെയായാലും അവൻ ആണാണ് 
അങ്ങനെ നീണ്ടുപോയ് 

ഒടുക്കം ചർച്ച ചെന്നുതട്ടിനിന്നത് 
പതിവുപോലെ  'സ്ത്രീധനത്തിൽ'

(ക്ഷമ , മെട്രോ ട്രെയിനിൽ  കയറിപ്പോയ  തള്ളചിമാർ
ഗാർഹിക  പീഡനമെന്നേ  പറയു  
ഓ  എന്തെങ്കിലും ആവട്ടെ  ;ചർച്ച )

സ്ത്രീധനം വാങ്ങരുത് ,കൊടുക്കരുത് ,പ്രേരിപ്പിക്കരുത് 
എന്തൊരു ഒത്തൊരുമ 
തള്ളച്ചി മാരും ന്യൂ ജനറെഷൻ മരുമക്കളും 
കൂട്ടത്തോടെ  കയ്യടി .

[പൊളിച്ചു മാറ്റാത്ത അടുക്കളച്ചുവരിന്റെ
അപ്പുറത് ഗ്യാസ് കുറ്റിയിൽ നിന്നും 
ഒരു ദീർഘനിശ്വാസം തെറിച്ചു  വീണു  ]

ചർച്ച  പിരിഞ്ഞു ;
പെണ്ണുങ്ങൾക്ക്  സീരിയൽ സമയം ....
 


 
ജാലകം

Thursday, 17 September 2015

എന്റെ ഛേദങ്ങളുടെ മാറ്റം
ആനുപാതികമായ് നിന്റെ അംശങ്ങളിൽ
കാണാതിരിക്കുമ്പോൾ
നമ്മൾ ഞാനും നീയുമായ് രണ്ടാക്കപ്പെടുന്നു
ജാലകം

Thursday, 1 May 2014

ഞാന്‍ - ഗതകാലസ്മരണകളില്‍
കാഴ്ചകള്‍ തപ്പുന്ന
കാലൊടിഞ്ഞ  ഒരു കണ്ണട .

നീ-എെന്‍റ എല്ലാ കാഴ്ചകളും..


ഒടുക്കം-കാഴ്ചകളില്ലാതെ
ഒരു കണ്ണട മാത്റം ബാക്കി
ജാലകം

Monday, 11 February 2013


വിലാപങ്ങളുടെ
തീച്ചൂളയില്‍ നിന്നും
ഒരു ഉഷ്ണകൊടുംകാറ്റ്,
പേമാരിയുടെ  കുത്തിതറയ്ക്കുന്ന
വേദനയായ് ,
ഇരുട്ടിലേയ്ക്ക്‌ നടന്നുപോയ
ഒരു സുഹൃത്തിനെ
അനുഭവിപ്പിക്കുന്നു ....

കവിത പൂക്കുന്ന ഹൃദയത്തില്‍
എണ്ണിയാല്‍ തീരാത്ത ബലിക്കാക്കകള്‍.
നേര്‍ച്ചയായ്  വയ്ക്കുന്നു രണ്ടുവരി കവിത ,
ബാക്കിവയ്ക്കാതെ കൊത്തിയെടുക്കുക; യെന്‍റെ  പ്രാര്‍ത്ഥന
                       ( വഴിയരികില്‍  നിറം  വാര്‍ന്നൊരു ഗുല്‍മോഹര്‍)




ജാലകം

Monday, 19 November 2012


ആഴമില്ലാത്ത  ഞാന്‍
ആഴത്തിലുള്ളോരു  സ്വപ്നം
പൂഴ്ത്തിവയ്കുവാന്‍
ആഴം തേടുന്നു ....



ജാലകം