Wednesday, 2 June 2021

പക



പ്രാണനും പ്രാണവായുവിനും 

ഇടയിലെ പിടച്ചിലുകൾക്ക് 

ദംഷ്ട്രയും നഖങ്ങളും 

വളർന്നു നീളും. 

അത് നിങ്ങളുടെ 

ശ്വാസകോശങ്ങളിൽ 

ആഴ്ന്നിറങ്ങും ,  അതുവരെ   

ഞങ്ങൾ പട്ടികളായിരിക്കും....




ജാലകം

Wednesday, 14 August 2019



ഒരു സ്ത്രീക്ക്  ഒരു ദിവസം
എത്ര തവണ അവളുടെ
മുടി അഴിച്ചു കെട്ടിവയ്ക്കാം.
എത്ര തവണ അവളുടെ അലമാര വൃത്തിയാക്കിവയ്ക്കാം.
അതികഠിനമായ ദുഖത്തിലൂടെ,  യാഥാർഥ്യത്തിലൂടെയാണ്
ഞാൻ കടന്നുപോകുന്നത്....
വിഷാദം ഒരു രോഗമാണെന്ന് പറയുന്നു,
എന്റെ ഉന്മാദമാണത്.
പതിയെ പതിയെ വെള്ളം
കയറിവരുന്ന ഒരാവസ്ഥയില്ലേ
ആദ്യം കാൽ, പിന്നെ
നെഞ്ച് കഴുത്ത് മൂക്ക്  കണ്ണ്
ഒടുവിൽ ആണ്ടുപോകുന്ന,
ചുറ്റിലും ആരുമില്ല,
നിലവിളികൾ ശബ്ദമില്ലാതായിപോകുന്ന,  ഒരവസ്ഥ
അതുപോലെ
അതുപോലെയാണ് ഞാനിപ്പോൾ...
ശരീരം മൊത്തം ചൂട്
അരിച്ചുകേറുന്നു
കണ്ണിൽ കണ്ണീർ ഉരുണ്ടുകൂടി
പൊട്ടിയൊ ഴുകുന്നു
എന്റെ പലമരണങ്ങൾ
കണ്ണിലൂടെ പാഞ്ഞുപോകുന്നു....

ജാലകം

Wednesday, 7 November 2018


അവർ
വിഷം തുപ്പുന്നനേരങ്ങളിൽ
മരിച്ചുപോകുന്ന സ്നേഹം
ഉയിർക്കാൻ കാത്തിരിക്കുന്നു
നിരായുധയായൊരുവൾ...
ഭ്രാന്തിന്റെ നട്ടുച്ചകളിൽ
മാറാപ്പിൽ 'പുരു'വിനെയും പേറി
കുടിനീരുതേടി നിന്റെ മുന്നിൽ
ഞാൻ കിതച്ചെത്തും,
എനിക്‌ ഭ്രാന്തുകോറിയിടാനുള്ള
ചുമരായ്‌ നീ മാറുക.

(Nb -പുരു- യയാതിയുടെ പുത്രൻ.
യ്യൗവനം ദാനം നൽകിയവൻ.
പുരു-അകാലവാർദ്ധക്യം)

ജാലകം

Saturday, 27 October 2018

പെണ്ണൊരുക്കം

ചിത്രശലഭങ്ങൾ ഒരു പ്രതീകമാണ്;
പെണ്ണൊരുക്കത്തിലെ
അരുതുകളില്ലാത്ത കാലത്തിന്റെ..!
അരുതുകളുടെ  മറപ്പുരകളിൽ മഞ്ഞളുതേച്ച്‌
തീണ്ടാരികുളിച്ച്‌
നനഞ്ഞ ചിറകുമായ്‌
കിതച്ചു നിൽക്കാതെ
ധാർഷ്ട്യത്തിന്റെ ധിക്കാരത്തിന്റെ അവഗണനയുടെ ആണ്മല കേറുക...
ജാലകം

Saturday, 24 March 2018

വിയർത്തുകുളിച്ചെത്തിയവന്റെ
അന്തികളിൽ അസ്വസ്തതകളുടെ
കഴുമരങ്ങൾ തൂങ്ങിയാടുന്നു.
ഭൂമിയിലിടമില്ലാതെ പരക്കം പായുന്ന
തെരുവു പട്ടിയെപ്പോലെ
അവൻ മോങ്ങിക്കൊണ്ടിരിക്കുന്നു.
പകൽ ഇരുട്ടിനേക്കാൾ ഭയാനകമാണു.
വെട്ടിപ്പിടിക്കലിന്റെ, സ്വാർത്തതയുടെ
പടയൊരുക്കങ്ങൾ,
കുതന്ത്രങ്ങൾ,
‌എല്ലാം ഒരു ഞാണിന്മേൽ കളി.
രാത്രികളിൽ പട്ടികളെപ്പോലെ
തോറ്റവനും ജയിച്ചവനും;
പക്ഷേ, ഇരുട്ടു ഒരു മറയാണു
ഹാ! ആശ്വസിക്കാം.
ജാലകം

Tuesday, 23 January 2018








ഭ്രാന്തിന്റെ പരിസരങ്ങളിലേയ്ക്‌
നീ കൈപിടിച്ചു കൊണ്ടുചെന്നാക്കുമെങ്കിൽ
എന്തിനാണു എനിക്കു ഭയം,
വഴിതെറ്റാതെ ചെന്നുചേരാം..

പക്ഷെ നീ കണ്മറയ്യും വരെ
നോക്കി നിൽക്കാതെ ,
മറഞ്ഞു നിൽക്കാൻ
പാതി ചാരിയ ഒരു വാതിൽ...
അവിടെ നിന്നാൽ
എനിക്കു കാണുവാൻ കഴിയണം
മനസ്സിന്റെ അടിത്തട്ടിൽ നിന്നു
ചങ്കോളമെത്തി തട്ടിനിൽക്കുന്ന
കനങ്ങൾക്കപ്പുറത്തുള്ള
അവസാനിക്കത്ത ശൂന്യത...
പ്രണയത്തിന്റെ പരൽമീനുകൾക്കും
ഭ്രാന്തിന്റെ ഉന്മാദതിമിംഗലങ്ങൾക്കും ശേഷം
നിനക്കറിയാൻ പറ്റാത്ത ചിലതുണ്ട്‌
എന്റെ കണ്ണുകളിൽ...

കാഴ്ചകൾ പേറാത്ത
ഇരുട്ടിലേയ്കു തുറക്കുന്നു ഞാൻ.
ജാലകം

Monday, 2 January 2017

യാത്ര

കാലമേ നിന്റെ കൺപിടച്ചിലിൽ
പൊഴിഞ്ഞു വീഴുന്നു ഞാൻ
അമ്മയുടെ കവിൾത്തടങ്ങളിലൂടെ ഒലിച്ചിറങ്ങി, ഒലിച്ചിറങ്ങി..
അതായിരുന്നു പുറത്തേയ്ക്കുള്ള
എന്റെ ആദ്യവഴി..
അഛൻ പലവട്ടം തടകെട്ടിയിട്ടും
അമ്മയുടെ കവിളുകളിലൂടെ
ഞാൻ ഒലിച്ചുകൊണ്ടേയിരുന്നു..
പുറത്തേയ്ക്കുള്ള എന്റെ വഴിയുടെ വ്യാപ്തി
നിന്റെ കവിളുകളോളം വന്നു..
ഞാൻ നിന്റെയും, നീ എന്റെയും
കണ്ണുകളിലെ തിരയിളക്കങ്ങളുടെ
താളം തിരഞ്ഞ്‌ തിരഞ്ഞ്‌
തളർന്ന് മടങ്ങുമ്പോൾ
നിന്റെ കൺപിടച്ചിലിൽ
ഉരുണ്ടുകൂടിവന്ന കണ്ണീർമ്മുത്തുകളിൽ
ഞാൻ വീണ്ടും പൊഴിഞ്ഞുവീഴുന്നു.
പൊഴിഞ്ഞുപോവുക എന്നതാണു
എന്റെയും നിന്റെയും നിയോഗം
പുറത്തേയ്ക്കുള്ള
എന്റെ അവസാനവഴി
മകളുടെ കവിളുകളിലൂടെയായിരുന്നു.
ഒറ്റ പ്രാർത്ഥനയേയുള്ളു,
എന്റെ വഴി അവസാനിക്കുന്നിടം
ഇനിയൊരു തുടക്കമുണ്ടാവാതിരിക്കട്ടെ.
ജാലകം

Monday, 4 July 2016

മാനത്തു മഴയില്ല;
കനക്കുന്നുണ്ടൊരു മഴ മനസ്സിൽ
കരളുചോർന്നൊലിക്കുന്ന മഴയാരു നനയാൻ?
ഓർമ്മകൾ കത്തുന്ന വഴിയിൽ
വേവുന്ന പൂവിന്റെ നോവാരറിയാൻ?
നാണമായ്‌ പെയ്യാനൊരുങ്ങിയ മഴ,
ഏതോ വേനലിന്റെ ഭിത്തിയിൽ
തലതല്ലിയാർത്ത്‌
കനമുള്ള തുള്ളിയാവുന്നു....
ജാലകം

Thursday, 7 January 2016

ഞാനൊരു മരമായിരുന്നുവെങ്കിൽ
നിന്റെ ആഴങ്ങൾ തേടി
എന്റെ വേരുകൾ വരുമായിരുന്നു...
നിന്റെ ഇലകളിൽ ഞാൻ
ഹരിതമായ്‌ നിറഞ്ഞേനെ...
ഞാൻ ഒരു മരമായിരുന്നുവെങ്കിൽ
നിന്റെ വെനലിനെ എന്റെ ചില്ലകളേറ്റുവാങ്ങിയേനെ....
ഒടുവിൽ എന്റെ വേരുകളറുതിട്ട്‌
നിന്നിലേയ്ക്‌ ചാഞ്ഞു ഞാൻ
മരണപ്പെടുകയും ചെയ്യുമയിരുന്നു.....
ജാലകം

Saturday, 19 September 2015


വീട്ടിലെ കിച്ചണ്‍ 
ഓപ്പെൻ കിചെനാക്കുന്നതിന്റെ 
ചർച്ചയിൽ 
മിസ്സിസ് കെ നായർ (വിവ: കപട ആട്യത്വത്തിന്റെ ദുഷിച്ച 
ചീഞ്ഞ മുഖവുമായ് സവർണ്ണമായ് ചിരിക്കുന്ന സ്ത്രീ )
കിച്ചണ്‍ ഓപ്പെനയാൽ ഒക്കത്തി ല്ല 
എന്റെ മകനും മരുമകൾക്കുമിടയിൽ 
അടുക്കളച്ചുവരിന്റെ 
ഒരന്തരം എന്ത് തന്നെയായാലും വേണം 
അതില്ലാതെ പറ്റില്ല ..
തള്ളച്ചിമാരെല്ലാം  കൂട്ടകയ്യടി  ;
പെണ്‍കിടാങ്ങൾ കുറവായ ചർച്ചയിൽ 
ഓപ്പെൻ  കിച്ചണ്‍ തള്ളിപ്പോയ് 

ചർച്ച  വഴിതിരിഞ്ഞു 
അടുത്ത വീട്ടിലെ 
അഞ്ചു  വയസ്സുള്ള 'മേത്ത'ചെക്കൻ 
വീട്ടിലെ ഒന്നര വയസ്സുള്ള പെണ്‍കുട്ടിയുമായ് 
കളിക്കുന്നതായ് അടുത്ത ടോപിക് 
തള്ളച്ചിമാരെല്ലാം  ഒറ്റക്കുതിപ്പായിരുന്നു 
ഇന്നത്തെ കാലത്തേയ്ക് 
ഒരു മെട്രോ ട്രെയിനിൽ 
ചർച്ച  പുരോഗമിച്ചു ...
കാലം ചീത്തയാണ്‌ 
ചെക്കൻ  ചെലപ്പോ ഉദ്ധരിക്കപ്പെടും 
മോളെ ഉമ്മവയ്കാൻ  സമ്മതിക്കരുത് 
എന്തുതന്നെയായാലും അവൻ ആണാണ് 
അങ്ങനെ നീണ്ടുപോയ് 

ഒടുക്കം ചർച്ച ചെന്നുതട്ടിനിന്നത് 
പതിവുപോലെ  'സ്ത്രീധനത്തിൽ'

(ക്ഷമ , മെട്രോ ട്രെയിനിൽ  കയറിപ്പോയ  തള്ളചിമാർ
ഗാർഹിക  പീഡനമെന്നേ  പറയു  
ഓ  എന്തെങ്കിലും ആവട്ടെ  ;ചർച്ച )

സ്ത്രീധനം വാങ്ങരുത് ,കൊടുക്കരുത് ,പ്രേരിപ്പിക്കരുത് 
എന്തൊരു ഒത്തൊരുമ 
തള്ളച്ചി മാരും ന്യൂ ജനറെഷൻ മരുമക്കളും 
കൂട്ടത്തോടെ  കയ്യടി .

[പൊളിച്ചു മാറ്റാത്ത അടുക്കളച്ചുവരിന്റെ
അപ്പുറത് ഗ്യാസ് കുറ്റിയിൽ നിന്നും 
ഒരു ദീർഘനിശ്വാസം തെറിച്ചു  വീണു  ]

ചർച്ച  പിരിഞ്ഞു ;
പെണ്ണുങ്ങൾക്ക്  സീരിയൽ സമയം ....
 


 
ജാലകം

Thursday, 17 September 2015

എന്റെ ഛേദങ്ങളുടെ മാറ്റം
ആനുപാതികമായ് നിന്റെ അംശങ്ങളിൽ
കാണാതിരിക്കുമ്പോൾ
നമ്മൾ ഞാനും നീയുമായ് രണ്ടാക്കപ്പെടുന്നു
ജാലകം

Thursday, 1 May 2014

ഞാന്‍ - ഗതകാലസ്മരണകളില്‍
കാഴ്ചകള്‍ തപ്പുന്ന
കാലൊടിഞ്ഞ  ഒരു കണ്ണട .

നീ-എെന്‍റ എല്ലാ കാഴ്ചകളും..


ഒടുക്കം-കാഴ്ചകളില്ലാതെ
ഒരു കണ്ണട മാത്റം ബാക്കി
ജാലകം

Monday, 11 February 2013


വിലാപങ്ങളുടെ
തീച്ചൂളയില്‍ നിന്നും
ഒരു ഉഷ്ണകൊടുംകാറ്റ്,
പേമാരിയുടെ  കുത്തിതറയ്ക്കുന്ന
വേദനയായ് ,
ഇരുട്ടിലേയ്ക്ക്‌ നടന്നുപോയ
ഒരു സുഹൃത്തിനെ
അനുഭവിപ്പിക്കുന്നു ....

കവിത പൂക്കുന്ന ഹൃദയത്തില്‍
എണ്ണിയാല്‍ തീരാത്ത ബലിക്കാക്കകള്‍.
നേര്‍ച്ചയായ്  വയ്ക്കുന്നു രണ്ടുവരി കവിത ,
ബാക്കിവയ്ക്കാതെ കൊത്തിയെടുക്കുക; യെന്‍റെ  പ്രാര്‍ത്ഥന
                       ( വഴിയരികില്‍  നിറം  വാര്‍ന്നൊരു ഗുല്‍മോഹര്‍)




ജാലകം

Monday, 19 November 2012


ആഴമില്ലാത്ത  ഞാന്‍
ആഴത്തിലുള്ളോരു  സ്വപ്നം
പൂഴ്ത്തിവയ്കുവാന്‍
ആഴം തേടുന്നു ....



ജാലകം

Saturday, 11 August 2012

ഒരു ചാറ്റല്‍ മഴയുണ്ട് - എന്നില്‍
വന്നൊന്നു ചാറുമിത്തിരി നേരം.
വെയില്‍ വല നെയ്തങ്ങു കൊണ്ടുപോകും;
കാണാതെ പോകും മഴപ്പെയ്ത്ത്..
എങ്കിലും ഇടമഴപോലെ
പെയ്തുപെയ്തെന്നെ മുറിച്ചിട്ടുപോകും ...
കാത്തിരിപ്പാണ് ;
ഒരു മഴ
ഇടമുറിയതൊരു മഴ;
ഞാനൊരു കടലായ്‌ മാറും -
വരെയൊരു മഴ .....
ജാലകം

Saturday, 28 July 2012

രണ്ടാമതൊരകമില്ലെനിക്കെന്റെ -
പ്രാണന്റെ നീറ്റലും ,പുഴുങ്ങലും
വെട്ടിപ്പിടിക്കലും, നിലയ്കാത്ത
രക്തസ്രാവങ്ങളും;
ഒഴുകിപ്പരക്കുന്നതും ,
കിതചൊടുങ്ങുന്നതും,
തിരയടിക്കുന്നതുമൊക്കയുമെന്റെയീ -
യൊറ്റയകങ്ങളില്‍ മാത്രം ......
ഞാന്‍ പെണ്ണ് ;
ഹൃദയത്തില്‍ കന്യാചര്‍മ്മമുളളവള്‍
ജാലകം

Saturday, 26 May 2012

മുന ചെത്തി,
എന്നെ ഞാനോരായുധമാക്കി
ഒരുക്കി നിര്‍ത്തട്ടെ;
അവശ്യം വരും
ഒറ്റക്കുത്തിന് നിന്റെ
നെഞ്ചു പിളര്‍ന്നൊരു
കര കടലാല്‍ മൂടാന്‍ 

ജാലകം

Friday, 20 January 2012

പത്മ...
പത്മ ...
ആരാലും വായിക്കപ്പെടാതെ
ദ്രവിച്ചു തീര്‍ന്ന ഒരെഴുത്താണിത്തുമ്പില്‍
പൊള്ളിവിയര്‍ത്തവള്‍ .....

ഓരോ തിരയിളക്കങ്ങളിലും
കഥ പേറുന്നവള്‍ ......
പത്മ;
ഒരു തിരയാണ്...

പതഞ്ഞു പൊങ്ങിയ
ഭൂഖണ്ഡങ്ങള്‍
വിസര്‍ജ്ജിച്ചതെല്ലാം
ഓരോ മടക്കുകളിലും....

പത്മ
ഒരു തീവണ്ടി മരണം
സ്വപ്നം കാണുന്നു.....

(രണ്ടു )
പത്മ
ഒരു തിരയാണ്....
നുരഞ്ഞുപൊന്തിയ ഗ്ലാസിലും
കുഴഞ്ഞ നാവിലും
കഥയായ്
അവള്‍ തിരയടിക്കുന്നു....

വികസിപ്പിച്ചാല്‍
തിരശീലയ്ക്കകം
തിരയടിക്കുമവള്‍ ......
പത്മ;
ഒരു ത്രെഡാണ്...


റിസ്റ്റുവാച്ചുകെട്ടിയ
രോമാവൃതമായ
ആ കൈക്ക്
ഒരു തിരക്കഥയെഴുതാന്‍
എളുപ്പം.....

പത്മ...
ബാല്യം
കൌമാരം
യൗവനം
തിരയൊടുങ്ങാതെ
176 പേജില്‍
ഒരു തിരക്കഥ....
പത്മ.....
ജാലകം

Tuesday, 3 January 2012


കീവായു- ഒരു പ്രതിഷേധസ്വരം


പനിയാണ്: എനിക്കിന്നു ലീവ് വേണം.
പരിശോധന,
മുടി പനിമണക്കുന്നില്ല
കണ്ണുകളില്‍ പനിത്തണുപ്പില്ല
തൊട്ടുനോക്കലില്‍
പനിയില്ലെന്നു വിധി വന്നു
ഒപ്പം ലീവ് ഇല്ലെന്നും;
തൊട്ടുനോക്കാന്‍ കഴിയാത്ത ഇടങ്ങളിലെ പനി
രോഗമോ, രോഗലക്ഷണമോ
അല്ല പോലും.
ലീവ് തരാന്‍ വകുപ്പില്ലെന്ന്...

കഴുവേറികള്‍ .....
പനിമണം,
പനിത്തണുപ്പ്
പനിക്കുളിര്
പനിമഴ
പനിചൂട്
ഇങ്ങനെ പനിവസന്തം
നിറഞ്ഞ എന്റെ
പനിയിടങ്ങളിലെക്ക്
താഴ്ത്തി വയ്ക്കുവാന്‍
ഒരു പനിമാപിനിയില്ലാത്താതെ-
ന്‍റെ തെറ്റാണോ?????

എനിക്ക് പനിക്കുന്നു.... ലീവ്.......

തലചൊറിഞ്ഞ് പരുങ്ങി
നിന്നിട്ടെന്തു കാര്യം,
വിരലഞ്ചിലും താരന്‍
അല്ലാതെന്ത്....


ഇളിച്ചു നിന്ന മുഖത്ത്
ഒരു പ്രതിക്ഷേധം
ഉരുണ്ടു കൂടി
താഴേയ്ക്കിറങ്ങി.....
ഒടുവിലൊരൊറ്റപൊട്ടല്‍
പ്രതിക്ഷേധം;
ഏമാന്റെ മുറിയില്‍
ഒരു കീവയുവിന്റെ സ്വരത്തില്‍ ....

തലചെരിച്ചു
ഇറങ്ങി നടന്നു
ശീതീകരിച്ചമുറിയിലേക്ക്‌.....
ജാലകം

Thursday, 1 December 2011

അദ്രു ഇങ്ങനെയൊന്നുമായിരുന്നില്ല...

ഓര്‍മ്മകളിലെക്കൊരൊറ്റ നടപ്പാത പോലെ
ഇന്നും മാറാതെ കിടക്കുന്നത്,
മദ്രസ്സവിട്ടു പാഞ്ഞു വരുന്ന അദ്രൂനെ
അക്ഷമയോടെ കാത്തിരിക്കാറുണ്ടായിരുന്ന
ഈ തോട്ടു വരമ്പ് മാത്രം...

ഇതിന്‍റെ അങ്ങേ അറ്റത്ത്‌
ഒരു വീടുണ്ടായിരുന്നു...
കരിയോലയും ചീമക്കമ്പുകളും
കൊണ്ടൊരു കൊച്ചു വീട്....
അവിടെ
ഉന്നപ്പൂളയുടെ ചുവന്ന പൂക്കള്‍ കോര്‍ത്ത്‌
കല്യാണം കഴിച്ച
വേനലവധിക്കാലങ്ങള്‍ .....
മണ്ണപ്പം ചുട്ടു ഞാന്‍ വീട്ടുകാരിയും
ചിരട്ടയും മണ്ണും കൊണ്ടുവന്നവന്‍
വീട്ടുകാരനുമായ്‌....
മലര്‍ത്തിക്കിടത്തിയാല്‍ കണ്ണടക്കുന്ന പാവകുട്ടിക്ക്‌
ഞങ്ങള്‍ അമ്മയും ബാപ്പയുമായി....

നോമ്പെടുത്ത് അവനും
നോമ്പെടുക്കാതെ ഞാനും
കോയ്യെറച്ചിയ്ക്കും പത്തിരിക്കും
കൊതിയോടെ കാത്തിരുന്ന
നോമ്പുകാലത്തെ മഗ്രിബ് നേരങ്ങള്‍....

പടക്കം പൊട്ടിച്ചു എനിക്കു മുന്നില്‍
ആണായി ഞെളിഞ്ഞു നിന്ന വിഷുക്കാലങ്ങള്‍ ,
വാഴയിലക്കറ പറ്റിയ
തിരുവോണ നാളിലെ ഉച്ചകള്‍ ‍...
എല്ലാം...
അവിടെ ആയിരുന്നു.....
മാറ്റമില്ലാതെ കിടക്കുന്ന
തോട്ടുവരമ്പിന്‍റെ അങ്ങേ അറ്റത്ത്...

ഇവിടെ ഈ അറ്റത്തു
അദ്രു എനിക്കറിയാത്ത എന്തൊക്കയോ ആണ്...

വായനശാലയ്ക്ക് കിഴക്ക് ഭാഗത്തെ കുരുട്ടിടയില്‍
അവന്‍ ആളെ കൂട്ടുന്നു; കുശു കുശുക്കുന്നു
ഹര്‍ക്കത്തുള്‍ ജിഹാദേന്നും
ലഷ്ക്കര്‍ ജിഹാദേന്നുമൊക്കെ
ഇടയ്ക്കിടെ മുഴങ്ങുന്നു....
അദ്രു എന്തിനൊക്കയോ ഒരുങ്ങിപുറപ്പെടുന്നു

എത്ര വിളിച്ചിട്ടും
ചെവിതരാതെ
തിരിഞ്ഞു നോക്കാതെ അദ്രൂ... ജാലകം